Sunday, June 3, 2012

കാഴ്ചയുടെ കാതം

             
 
വിദൂരങ്ങളിലെ നാലു കണ്ണുകള്‍
ഒരു ബിന്ദുവില്‍കേന്ദ്രീകരിക്കപ്പെ
ടുന്ന കാഴ്ചകള്‍
      ഏകം ...
സഹ്യാ  ,നിനക്കറിയുമോ?
എന്റെ എഴുത്തുപുരയിലെ അക്ഷരക്കുഞ്ഞുങ്ങള്‍
എല്ലാം കൊഴിഞ്ഞു പോക്കിലാണ്‌
കേള്‍വിയുടെ തലത്തില്‍ നീ വ്യപാരിക്കുമ്പോള്‍
പറച്ചിലിന്റെ തീവണ്ടിവേഗം
'ടോര്‍ണാടോ'യ്ക്ക് ശേഷം
പെരുമണ്‍ പാലത്തിലൂടെ ഉള്ള പോക്കുപോലെ
അലസവും മന്ദവും ....
ഹിമാ , നീ കാണുന്നുണ്ടോ ?
എന്റെ വിരലുകള്‍ പ്രസവിക്കുന്നത് ,
വികൃതക്കുട്ടികളെ ആണ് .
അക്ഷരങ്ങള്‍ ചതിച്ചികളാകുന്നു   ചിലപ്പോള്‍
ചൂണ്ടുവിരലാല്‍ നിന്റെ കുട്ടി വരപ്പിക്കുന്ന
കുഴിയാന ചിത്രം പോലെ എന്ന് നീ അപ്പോള്‍ ..
വാക്കുകള്‍ ഉണ്ടാക്കിയ ഭാവം                                                                                                                                         -നിസ്സാരത-


 സയനോര , നോക്കൂ
നീ ഇങ്ങനെ അലറിപ്പാടാതെ,,
     കേള്‍ക്കൂ ,
എനിക്ക് പറയാനുള്ളത് ഇതൊന്നുമല്ല ...

ഞാനൊരു അന്ധാളിപ്പിലാണ്,
എല്ലാം മറക്കുന്ന അന്ധാളിപ്പ് ...
രാവിലെ പടിയിറങ്ങി പ്പോകുന്ന -
പടിഞ്ഞാറ് ചെന്തീയ് വീശുമ്പോള്‍ തിരിച്ചു വരുന്ന -
     നിഴല്‍
നിശബ്ദത എടുത്തു പുതച്ചു ചുരുണ്ട് കൂടും
             ഇതിനിടയില്‍,,
ഇരുളിന്റെ നിര്‍വാണത്തില്‍
ഇനിയും മരിക്കപ്പെടാത്ത ആത്മാവ്
 തട്ടിയെറിയപ്പെട്ടു,
കട്ടില്‍ കാലില്‍ തൂങ്ങി മരിക്കും
         പലപ്പോഴും
അലയടിക്കുന്ന പ്രണയഗാനങ്ങളില്‍ വിരക്തി പൂണ്ടു
    അല്ലെങ്കില്‍
രണ്ടു രതിമൂര്‍ച്ഛ കള്‍ക്കിടയിലുള്ള ..
ആ ഒരു വിരസത ഉണ്ടല്ലോ
 അതാണെനിക്ക്-
പ്രണയം  മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ ഉള്ള  അവസ്ഥ ..
ഉണര്‍ച്ചയുടെ ഇത്തിരിവെട്ടത്തിലേക്ക്
പറച്ചിലുകളും കേള്‍വികളും കഴാചകളാകുന്നു

കൂനിക്കൂടി ക്കൂടി ഇരിക്കുന്ന അന്ധാളിപ്പില്‍ നിന്ന്
ഉണര്ച്ചയുടെ ഒരു ദൂരത്തിലേക്ക്
ഒരു യാത്രയും പേറിക്കൊണ്ട്
ഒരു വണ്ടി
ഞാന്‍
തെക്ക് എന്നാ സ്ഥിരം ക്ലീഷയിലെക്കല്ല
യാത്ര എന്നാ നാമത്തില്‍ നിന്നും യാത്ര എന്നാ ക്രിയയിലേക്ക്
പറച്ചിലുകളും കേള്‍വികളും
കാഴ്ചയുടെ ഒരു കാതം ..