Tuesday, June 28, 2011

ത്രേസ്യ കൊച്ചിന്റെ ഉരുണ്ടു പോയ ഇന്ദിര ഭവനം

              
ആദ്യഗഡു തികച്ചു കണ്ടില്ല
   കണക്കു പറഞ്ഞു വന്നവര്‍ക്കൊക്കെ വീതം വച്ച് കൊടുത്തു
           ബാക്കീം കൊണ്ട്‌ വണ്ടി കേറി
    പറമ്പിലെ തടി വെട്ടാം കൂട്ടത്തില്‍ പേട്ടക്കൊരു ലോഡും കേറ്റിവിടാം


                          കല്ലുണ്ട് പൊട്ടിക്കണം
   ആറ്റീന്ന് മണല് രാത്രീല് വാരിക്കാം,

രണ്ടുകുപ്പി വാറ്റ്,കപ്പ കുഴച്ചതും മത്തിക്കറീം  
           രണ്ടാള്‍ക്ക്‌ ഇത്രമതി 
                            ഇനി  സിമെന്‍റ്റാണ്  ? 
മണ്ണ് വീടയാലോ ,കേള്‍ക്കാനൊരു 
                   ഗെറ്റപ്പ് ഇല്ലാത്തോണ്ട് ആ സെറ്റപ്പ് വേണ്ട -അങ്ങേരു .
                                കിട്ടിയ കാശു അരിപ്പാത്രത്തില്‍ 

               അങ്ങേരു കണ്ടാ പിന്നെന്നും കാല് നാലാകും
  അങ്ങേല് തറേം കെട്ടി
തലപ്പൊക്കോം  
 കെട്ടി ഞങ്ങ പോയി നിന്ന് ഫോട്ടോയും എടുത്തു 

            രണ്ടാം ഗഡുവും കിട്ടി  കൈ നീട്ടിയവനോക്കെ കൊടുത്തു 

            പിച്ച ചട്ടീല്‍ കയ്യിടുന്നവന്മാര്‍ ഫൂ ..
ഇതെല്ലം ചെന്ന് വീഴുന്നതോ
ഒന്നൊന്നര കിലോവീതം മാറുള്ള 
വാറ്റുകാരി ഉണ്ണി അമ്മേടെ ചെറ്റയില്‍  !! 

        അവക്കടെ ഒരു നെഗളിപ്പ് 
       കലക്കി കൊടുത്തു കിട്ടുന്നെ എല്ലാം 
       ആശൂത്രീല്‍  കൊടുക്കും ശവം .
അങ്ങേലെ പെരപണി  തീര്‍ന്നു ഫോട്ടോയും എടുത്തു, 

ഞങ്ങക്ക്  കിട്ടാനുള്ള ഗഡുക്കളെല്ലാം കിട്ടി 

                        അരിപ്പാത്രത്തില്‍ കാശിനു തുണ-
                       കൊച്ചിന്റെ ഇത്തിരി പൊന്ന്‌.
അരിക്കലത്തില്‍ വെള്ളോം വെച്ചില്ല 

അരിയെ തിന്നു  ചോറും ആയില്ല 

     അങ്ങേലെ കൊച്ചാട്ടന്റെ പശൂന് ഓസിനു കുണ്‌ക്കിട്ടും  കൊടുത്തു 

     നന്ദി ഇല്ലേലും വേണ്ടാരുന്നു നാഴി പഞ്ചാര ചോദിച്ചിട്ടില്ലാന്നു ..

                അങ്ങേല് കക്കൂസും കിട്ടി  ,മഴവെള്ള സംഭരണീം  


ഓലമേഞ്ഞതിന്റെ ഇടയില്‍ കൂടി നിലാവ് ധാരാളിത്തം കാണിച്ചപ്പോള്‍  
ഞങ്ങ എല്ലാരും എടുത്ത ഫോട്ടോകള്‍ ഓരോന്നായി നോക്കി ,
അവന്‍ മിടുക്കനാണ് ,ദാരിദ്ര്യം തോളെല്ലില്‍ നന്നായി തെളിയിച്ചു 


                   പെട്ടന്നാ മലവെള്ളം എമ്പാടും ആര്‍ത്തലച്ചു വന്നെ ,
                  അരിപ്പാത്രം അങ്ങേലോട്ടു ഉരുണ്ടു ഉരുണ്ടു പോണേ

                  ഒരു മിന്നായം പോലെ കണ്ടു 

                    പള്ളിപ്പറമ്പില്  മൂന്നു പുതു കുഴിയും വെട്ടി  
                   പള്ളിമുറ്റത്ത്  നെഞ്ചത്തടിക്ക്  റെസ്റ്റ്‌ കണ്ടപ്പോളാണ്,
                   അങ്ങേ വീട്ടില് "ആപേ " വാങ്ങിച്ചെന്നും

                   എളേ പെങ്കൊച്ചിന്റെ ഒറപ്പീരാരുന്നെന്നും,
                  'വെടിയന്‍ ബാബു' വെടിപൊട്ടിച്ചത് .
എടാ കൊച്ചനെ 'ഇ എം എസ്‌ 'പദ്ധതി ക്ക് ഫോം കൊടുക്കുമ്പോ എന്നെ കൂടെ ചേര്‍ക്കണേഡാ  . 

No comments: