Tuesday, May 17, 2011

ഇമേജ്

            
ആത്മാക്കളുടെ  ആസ്ഥാന ഇരുപ്പിടത്തില്‍ വച്ച്,
ഒരുള്‍വിളി ഉണ്ടായപ്പോളാണ് അവന്‍ അവിടേക്ക് ചെന്നത്
കണ്ടതും,പൊള്ളി കുടുന്ന ശരീരം കാട്ടി
അവള്‍ വാവിട്ടു നിലവിളിച്ചു
ഒരു സുന്ദര സ്വപ്നം പോലെ മനോഹരമായിരുന്ന-
അവളുടെ ശരീരം ,പോസ്ടുമോര്ട്ടെത്തിനു-
 കൊണ്ടുപോകാന്‍ വാരിക്കെട്ടിയപ്പോള്‍,
അടര്‍ന്നു തൂങ്ങുന്ന മാംസം  കണ്ട് അവന്‍ കണ്ണു പൊത്തി.
തുളുമ്പി നില്‍ക്കുന്ന  താരുണ്യം ഉരുകിയ തുണിക്കുള്ളില്‍
കാണാന്‍ തിരക്ക് കൂട്ടിയവരെ ദേഷ്യത്തോടെ
നോക്കിയ അവന്റെ കണ്ണു അവള്‍ പൊത്തി.
സ്വാര്‍ത്ഥത, തുറന്ന ലോകത്തിലും-ആത്മാവിനുമോ?
ജ്വലിക്കുന്ന കണ്ണുകളില്‍ നിന്ന് അവളുടെ  മനസ്സ് വായിച്ചിരുന്ന അവന്‍ ,
ഭൂതവും ഭാവിയും അവളുടെ തുറിച്ച  കണ്ണുകളില്‍ തിരഞ്ഞു.
ഏകാന്ത  പ്രണയത്തെ  കൂട്ടുപിടിച്ച് മൌനതിനെ
വാചാലമാക്കിയ നാളുകളില്‍, മനസുകള്‍ ഒന്നായപ്പോള്‍,
പിണങ്ങിയ ശരീരത്തിന്റെ തിരിച്ചുവരവില്‍
അവള്‍  തോരാതെ പെയ്തിരുന്നു .
കോര്‍ത്ത്‌ പിടിച്ച കൈവിരലുകളില്‍ നിന്ന്
ഭൌതികമായവ ഉരുകി ഒഴുക.
തീച്ചൂളയില്‍ നിന്ന് പട്ട് കെട്ടി പുറത്തു വരുന്നതിനു മുന്പ്
ഇമകള്‍ തുറന്നിട്ടേ ഉണ്ടായിരുന്നില്ല- അവരുടെ.
ഇനിയും നേര്‍ത്ത ജീവന്റെ അലകളുമായി
മറ്റൊരു തുരുത്തിലെക്കുള്ള പലായനം .

No comments: